Friday, December 16, 2005

സൺഡേ ഫാമിംഗ്‌: ഒരു വട്ടംകുളംമാതൃക

സൺഡേ ഫാമിങ്ങിന്റെ ഭാഗമായി കൃഷിപരിശീലിപ്പിച്ച അധ്യാപകനായ പുലിയക്കോട്ടിൽ സതീശൻ കോണോവീഡർ ഉപയോഗിച്ച്‌ സ്വന്തം കൃഷിയിടത്തിലെ കള പറിക്കുന്നു
മനോജ്‌ കെ മേപ്പയിൽ
വട്ടംകുളം(എടപ്പാൾ): ഡോക്ടറെങ്കിലും ഡോ.വേലായുധന്റെ ഇഷ്ടവിഷയം ജൈവകൃഷി. അധ്യാപകവൃത്തിക്കിടയിലും മണ്ണിര കമ്പോസ്റ്റും മണ്ണിര നഴ്‌സറിയുമായി പുലിയക്കോട്ട്‌ സതീശന്റെ അവധി ദിനങ്ങൾ തൊടിയിൽ സജീവം. എടപ്പാൾ വട്ടംകുളം പഞ്ചായത്തിലെ പാർട്‌ടൈം കൃഷിക്കാരുടെ കൂട്ടായ്മ 'സൺഡേ ഫാമിങ്‌' മലയാളിയുടെ കൃഷിപാഠങ്ങളിൽ പുതിയ വിജയകഥ.
അധ്യാപകരും വിദ്യാർഥികളും വീട്ടമ്മമാരും കൃഷിയുടെ വഴിയും വിജയവും കണ്ടെത്താൻ ഒത്തുചേരുന്ന 'സൺഡേ ഫാമിംഗ്‌' പഞ്ചായത്തിന്‌ പുറത്തും അംഗീകാരം നേടുകയാണ്‌.
തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽനിന്നെത്തിയ കൃഷിശാസ്ത്രജ്ഞരുടെ സംഘം ഇതിനെ ദേശീയ മാതൃകയാക്കണമെന്ന്‌ നിർദ്ദേശിച്ചു. പത്തനം തിട്ടയിലും വയനാട്ടിലും 'സൺഡേ ഫാമിങ്‌' തുടങ്ങിക്കഴിഞ്ഞു.കുറ്റിപ്പാല അമ്പാടിയിൽ രഘു, നീലിയാട്‌ 'നിള'യിലെ ചന്ദ്രൻ എന്നിങ്ങനെ നിരവധി പേർ സൺഡേ ഫാമിങ്ങിന്റെ ഭാഗമാണ്‌. പൊന്നാനി ബാർ അസോസിയേഷൻ, പൊന്നാനി ഐ.എം.എ, എടപ്പാൾ ദാരുൽ ഹിദായ സ്കൂളിലെ 90 ന്ധികം അധ്യാപകരുടെ ഫോറം എന്നിവയും സൺഡേ ഫാമിംഗ്‌ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു.ഞഅയറാഴ്ചകളിലും പ്രവർത്തിക്കുന്ന വട്ടംകുളം കൃഷിഭവനും കൃഷിഓഫീസർ പി.കെ.ജബ്ബാറുമാണ്‌ സൺഡേ ഫാമിംഗ്‌ കൂട്ടായ്മയ്ക്ക്‌ അടിയുറച്ച പിന്തുണയേകുന്നത്‌. 2000ൽ വട്ടംകുളം പഞ്ചായത്തിൽ തുടങ്ങിയ പുരയിടകൃഷി വികസന പദ്ധതിയുടെ അനുബന്ധമാണ്‌ സൺഡേ ഫാമിംഗ്‌. മുഴുവൻ സമയ കൃഷിക്കാരല്ലാതവരെ കൃഷിവഴികളിൽ സജീവമാക്കാനും വിജയങ്ങൾ സ്വന്തമാക്കാനും ഉള്ള ആത്മവിശ്വാസം പകരുകയാണ്‌ ഇത്‌. സബ്‌സിഡിയൊന്നുമില്ലാതെയും കൃഷി വിജയിപ്പിക്കാമെന്ന്‌ തെളിയിക്കുകയാണ്‌ ഈ കൂട്ടായ്മ. വട്ടംകുളം കൃഷിഓഫീസറും സംസ്ഥാന കർഷകമിത്ര അവാർഡ്‌ ജേതാവുമായ അബ്ദുൽ ജബ്ബാർ പറയുന്നു.
കുടുംബ തൊഴിലുകൾ പരമാവധി ഗൃഹ പരിസരകൃഷിയിൽ സമന്വയിപ്പിക്കുകയാണ്‌ സൺഡേ ഫാമിങ്ങിന്റെ പ്രധാനലക്ഷ്യം. ഈ കൂട്ടായ്മയുടെ ഭാഗമായതുകൊണ്ടുമാത്രം ഒരുപാടുപേർ 'തരിശിട്ട' സ്വന്തം ഭൂമിയിൽ വിജയം കൊയ്യുന്നു. വിള സാന്ദ്രത കൂട്ടുക (ഇടവിള കൃഷികൾ) പാരമ്പര്യേതര ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ്‌ 'ഫാമിംഗ്‌' കൂട്ടായ്മയിലെ അലിഖിത നിയമങ്ങൾ. ജൈവ പുനചംക്രമണമെന്ന തത്ത്വവും ഇവർ വിജയകരമായി നടപ്പാക്കുന്നു.2004 നവമ്പറിൽ എടപ്പാൾ ബ്ലോക്ക്‌ കോൺഫറൻസ്‌ ഹാളിൽ പരപ്പനങ്ങാടി മുതൽ വെളിയങ്കോടുവരെയുള്ള മുഴുവൻ സമയ കൃഷിക്കാരല്ലാത്ത 124 പേർ ഒത്തുകൂടി. മൾട്ടി മീഡിയ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിപരിശീലനം, ജൈവ വളകിറ്റുകൾ, പ്രാദേശിക ഇനം പച്ചക്കറിവിത്തുകൾ എന്നിവ ഇവർക്ക്‌ നൽകി.
2005 ഫിബ്രുവരിയിൽ പൊന്നാനിയിൽ ഒത്തുകൂടുമ്പോൾ, പലരും നേരത്തെ കിട്ടിയ വിത്തും വളവും കൊണ്ട്‌ കൃഷി തുടങ്ങി ഉൽപന്നങ്ങൾ ന്യായവിലയ്ക്ക്‌ വിറ്റ്‌ ആവേശഭരിതരായവരായിരുന്നു. ഇപ്പോൾ 'ഫാമിംഗ്‌' യോഗത്തിനെത്തുന്നവരുടെ നേതൃത്വത്തിൽ അതത്‌ പ്രദേശങ്ങളിൽ ഫാം ക്ലബ്ബുകൾ രൂപവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.'കൃഷി' ഇങ്ങനെ ലാഭകരമാക്കാൻ കഴിയും എന്നാണ്‌ എന്റെ അനുഭവം'. ഉൽപ്പന്നങ്ങളുടെ ന്യായവിലയും കൃഷിച്ചെലവ്‌ കുറയ്ക്കലും കൂടിയാകുമ്പോൾ കൃഷി ആദായകരമാണെന്ന്‌ 2000 -ലെ സംസ്ഥാന ക്‌അർഷകജ്യോതി അവാർഡ്‌ ജേതാവും 'ഫാമിംഗ്‌' സംഘാടകനുമായ ഡോ.വേലായുധൻ പറയുന്നു. സ്വന്തം ബയോഗ്യാസ്‌ പ്ലാന്റിൽനിന്നും പുറത്തുവരുന്ന മിശ്രിതം പുരയിടത്തിൽ ചാലുകളിലൂടെ ഒഴുക്കിവിട്ട്‌ കൃഷി ലാഭകരമാക്കുകയാണ്‌ ഇദ്ദേഹം. ഇൻഫർമേഷൻ നെറ്റ്വർക്ക്‌ ഫോർ എമ്പവർമെന്റ്‌ എന്ന സൈബർ കാർഷിക വിജ്ഞാന പദ്ധതിയും വട്ടംകുളം കൃഷിഭവൻ ആരംഭിച്ചിട്ടുണ്ട്‌. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഇന്റർനെറ്റിലൂടെ കൈമാറും. krishibhavan@rediffmail.com, nithyaharitham@yahoo.co.in എന്നീ ഇ-മെയിൽ വിലാസങ്ങളിൽ വട്ടംകുളതെ കാർഷിക വിജയങ്ങളറിയാം.
കടപ്പാട്‌: മാതൃഭൂമി 16-12-05
"ഗ്രാമ പഞ്ചായത്തുകളും കൃഷിഭവനുകളും മാത്രം വിചാരിച്ചാൽ മതി ഒരു സബ്‌സിഡിയുമില്ലാതെ തെന്നെ കർഷകരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ കഴിയുമെന്ന്‌ ‌ വട്ടംകുളംമാതൃക നമുക്കൊരു വഴികാട്ടിയാവുന്നു".

Monday, December 05, 2005

ജൈവവളങ്ങളിലും വ്യാജന്മാർ

ഇങ്ങനെയും കേരളത്തിൽ

കർഷകർക്ക്‌ ജൈവവളത്തോടു പ്രിയം കൂടിവരികയാണ്‌. രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം മണ്ണിന്റെ കരുത്തു ചോർത്തുന്നു എന്ന തിരിച്ചറിവാണ്‌ ഇതിനു പ്രധാന കാരണം.മണ്ണിനും കൃഷിക്കും അവശ്യംവേണ്ട നൈട്രജനും ഫോസ്‌ഫേറ്റും പൊട്ടാഷും (എൻ.പി.കെ) കൃത്രിമവളം വഴി നൽകേണ്ടതില്ലെന്നും അവ ജൈവവളത്തിലൂടെ പ്രകൃത്യാ ലഭ്യമാവുന്ന സാഹചര്യം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്നും മനസിലാക്കിയതാണ്‌ ജൈവവളത്തിന്‌ ആവശ്യക്കാർ ഏറാൻ കാരണം. ജൈവ വളം ഉപയോഗിച്ച്‌ കൃഷിചെയ്യുന്ന ഉത്‌പന്നങ്ങൾക്ക്‌ ആവശ്യക്കാർ കൂടിയപ്പോൾ കർഷകർക്ക്‌ മെച്ചപ്പെട്ട വിലയും കിട്ടിത്തുടങ്ങി.

ഇതു മുതലെടുക്കാനാണ്‌ ജൈവവളസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തുന്നത്‌. എന്നാൽ ഈ സ്ഥാപനങ്ങൾ വിൽക്കുന്നത്‌` ശുദ്ധമായ ജൈവവളമല്ലെന്നുള്ളതാണ്‌ സത്യം. ജൈവവളമെന്ന ലേബലിൽ വിപണിയിലെത്തുന്നത്‌ രാസവളം ചേർന്നവയാണെന്ന്‌ വ്യാപകമായ ആരോപനം ഉണ്ട്‌. സർക്കാർ തലത്തിൽ ഇതു പരിശോധിക്കുവാനുള്ള സംവിധാനം ആവശ്യത്തിന്‌ ഇല്ലാത്തത്‌ വ്യാജന്മാർക്ക്‌ വിലസാൻ അവസരമൊരുക്കുകയും ചെയ്യൂന്നു.മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ജൈവവളങ്ങളാണ്‌ വ്യാജന്മാർ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ നമ്മുടെനാട്ടിൽ ലഭിക്കുന്ന ജൈവവളങ്ങളിൽ പലതും ശുദ്ധമല്ലെന്ന്‌ പരാതിയുണ്ട്‌. ജൈവവളങ്ങളിൽ പലതിലും യൂറിയയുടെ മണമുള്ളതായി കാർഷിക ശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നു. ജൈവവളം പെട്ടെന്ന്‌ ഫലം കാണിക്കുന്നതും രാസവളങ്ങൾ ചേർന്നിട്ടുള്ളതിന്റെ തെളിവാണെന്ന്‌ അവർ പറയുന്നു. കർഷകർ വഞ്ചിക്കപ്പെടുകയാണിവയറ്റ്‌. അവരെ സഹായിക്കാൻ ഭരണകൂടമാകട്ടെ പ്രത്യേകിച്ച്‌ ഒന്നും ചെയ്യുന്നില്ല. മണ്ണ്‌ 'മരണ'ത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യുന്നു.മണ്ണൂത്തി കാർഷിക സർവകലാശാലയിലും പട്ടാമ്പിയിലും തിരുവനന്തപുരം പാറോട്ടുകോണത്തുള്ള ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബുകളിലും ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിലും ജൈവവളം പരിശോധിക്കുവാനുള്ള്‌അ സൌകര്യങ്ങളുണ്ട്‌.ജൈവവളങ്ങളിൽ എൻ.പി.കെ യുടെ അളവ്‌ ഉയർന്ന തോതിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു രാസവളം ചേർത്തിരിക്കാനുള്ള സാധ്യതയിലേക്ക്‌ വിരൽ ചൂണ്ടുന്നതായും കാർഷിക ശാത്രജ്ഞർ പറയുന്നു.

ജൈവവളം വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയെന്നതാണ്‌ സർക്കരിന്‌ പെട്ടെന്ന്‌ ഇക്കാര്യത്തിൽ ചെയ്യാവുന്ന ഒരു സംഗതി. ഇപ്പോൾ ജൈവവളമെന്ന്‌ അവകാശപ്പെട്ട്‌ ആർക്കും എന്തും വിൽക്കാം. അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്‌ എന്നു വ്യക്തമാക്കേണ്ട ബാധ്യതയൊന്നും നിർമാതാക്കൾക്കോ വിൽപ്പനക്കാർക്കോ ഇല്ല.മറ്റ്‌ ഉത്‌പന്നങ്ങൾക്ക്‌ ഐ.എസ്‌.ഐ മാർക്ക്‌ വേണമെന്ന്‌ നിബന്ധന ഉള്ളതുപോലെ, ജൈവവളങ്ങൾക്കും ചില സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കവുന്നതാണ്‌.എല്ലാ ജില്ലകളിലും ജൈവവളം പരിശോധിക്കുന്നതിനു സംവിധാനം ഉണ്ടാവുന്നതും കർഷകർക്കു സഹായകമാവും. കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യുന്ന ജൈവവളങ്ങൾ വീങ്ങാൻ അവർക്ക്‌ പ്രോത്‌സാഹനം നൽകുകയും വേണം. ഇവ പരിശോധന നടത്തിയ ശേഷമാണ്‌ കർഷകർക്കു നൽകുന്നത്‌.

നഗരങ്ങളിലെ മാലിന്യങ്ങളിൽനിന്നാണ്‌ ഇപ്പോൾ പലരും ജൈവവളങ്ങൾ ഉണ്ടാക്കുന്നത്‌. ഇത്‌ ഒരേസമയം മാലിന്യങ്ങളുടെ നിർമാർജനത്തിനും അതിന്റെ ഗുണപരമായ ഉപയോഗത്തിനും സഹായകമാവുന്നുണ്ട്‌.

കടപ്പാട്‌: മാതൃഭൂമി 5-12-05

"കർഷകന്‌ ജൈവവളങ്ങൾ സ്വയം നിർമിക്കുവാനും അത്‌ പ്രയോഗിക്കുവാനും കഴിയും. പക്ഷേ ഉന്നതങ്ങളിൽ സ്വാധീനമുള്ള കള, കുമിൾ, കീടനാശിനികൾ ആണ്‌ ജനത്തെ കാർന്നുതിന്നുന്നത്‌"

മാതൃഭൂമി എഡിറ്റോറിയൽ 6-12-05

ജൈവവളം: നിയന്ത്രണം വേണം

ജൈവവളത്തിനു പ്രീയമേറിയതോടെ ഈ രംഗത്തും ചില കർഷകരെ വഞ്ചിക്കാൻ തുടങ്ങിയിരിക്കുന്നു. അതു തടയാൻ വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം എടുക്കണം. രാസവളങ്ങളുടെ തുടർച്ചയായ ഉപയോഗം മണ്ണിന്റെ തനിമയും കരുത്തും കുറയ്ക്കുമെന്നും കൃഷി കഴിയുന്നതും പ്രകൃതിക്കിണങ്ങിയ രീതിയിലാവണമെന്നുമുള്ള തിരിച്ചറിവ്‌ വ്യാപകമായതോടെയാണ്‌ ഒട്ടേറെ കർഷകർ ജൈവവളം ഉപയോഗിക്കുവാൻ തുടങ്ങിയത്‌. ജൈവവളംമാത്രം ഉപയോഗിക്കപ്പെട്ട കാർഷികോത്‌പന്നങ്ങൾക്ക്‌ ആവശ്യക്കാർ ഏറിയതും അതിന്റെ പ്രചാരം കൂടാൻ കാരണമായി. കർഷകർക്കു കിട്ടുന്ന ജൈവവളങ്ങളിൽ പലതും യഥാർത്ഥ ജൈവവളമല്ലത്രെ. ചിലസ്ഥാപനങ്ങൾ ജൈവവളമെന്നപേരിൽ വിൽക്കുന്നത്‌ രാസവളം ചേർന്നതാണെന്ന്‌ വ്യാപകമായ പരാതിയുണ്ട്‌.

ചില ജൈവവളങ്ങൾക്ക്‌ യൂറിയയുടെ മണമുള്ളതും അവ പെട്ടെന്ന്‌ ഫലം തരുന്നതും അവയിൽ രാസവളങ്ങൾ ചേർന്നിട്ടുണ്ടെന്നതിനു തെളിവാണെന്ന്‌ കാർഷികശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നുണ്ട്‌. കർഷകരിൽ മിക്കവർക്കും ഈ വഞ്ചന കണ്ടെത്താൻ കഴിയില്ല. ജൈവവളവിൽപ്പന ഈ നിലയ്ക്കു തുടർന്നാൽ കർഷകർക്കു മാത്രമല്ല കൃഷിഭൂമിക്കും അതു ദോഷം ചെയ്യും. ജൈവവളമെന്നപേരിൽ ആർക്കും എന്തും വിൽക്കാമെന്നതിനാൽ, അതുണ്ടാകുന്ന സ്ഥാപനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ജൈവവളങ്ങൾ കേരളത്തിലെത്തുന്നുണ്ട്‌. കൃഷിഭവനുകളിലൂടെ ജൈവവളങ്ങൾ വിതരണം ചെയ്യുന്നത്‌ പരിശോധന നടത്തിയ ശേഷമാണ്‌. അവ വാങ്ങാൻ കർഷകർക്ക്‌ പ്രോത്‌സാഹനം നൽകുകയും നിലവാരം ഉർപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ ചില നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യണം. ജൈവവളം പരിശോധിക്കുവാൻ ചില സ്ഥലങ്ങളിൽ മാത്രമേ സർക്കാർ തലത്തിൽ സംവിധാനമുള്ളു. ജില്ലതോറും അതുണ്ടാക്കുന്നതും കർഷകർക്കു ഗുണം ചെയ്യും.

"റബ്ബർ മരങ്ങൾക്കുള്ള വളപ്രയോഗം രാസവളങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ട്‌ റബ്ബർ ബോർഡ്‌ നടത്തുന്ന പ്രചരണം തെറ്റാണ്‌ എന്ന്‌ മനസിലാക്കുന്നത്‌` നല്ലത്‌"

Tuesday, November 29, 2005

കാർഷികോത്‌പാദനമേഖലയിൽ സമഗ്രവികസനത്തിന്‌ 'ആത്മ'വരുന്നു

പി.സുരേഷ്‌ബാബു
പാലക്കാട്‌: കാർഷികോത്‌പാദനമേഖലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സമഗ്രവികസനം യാഥാർഥ്യമാക്കാൻ അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ്‌ ഏജൻസി 'ആത്മ' നടപ്പിലാവുന്നു.ജില്ലാതലത്തിൽ രജിസ്‌ട്രേഡ്‌ സൊസൈറ്റികളാക്കി ഫണ്ടും വികസനപ്രവർത്തനങ്ങളും ഇനിമുതൽ ആത്മവഴി നടപ്പാക്കാനാണ്‌ തീരുമാനം. തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്‌, വയനാട്‌, ഇടുക്കി ജില്ലകളിലാണ്‌ ആത്മ നടപ്പാക്കുന്നത്‌.കൃഷിവകുപ്പിന്റെ കീഴിൽവരുന്ന ഫിഷറീസ്‌, ഹോട്ട്‌ഇകൾച്ചർ, ഡയറി, മൃഗസംരക്ഷണം എന്നിവയും ഉത്‌പാദനമേഖലയുമായി ബന്ധപ്പെടുന്ന ജലവിഭവം പൊതുമരാമത്ത്‌ എന്നിവയടക്കം എല്ലാ വികസനപ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച്‌ ആത്മയുടെ നേതൃത്വത്തിൽ നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വികസനപ്രവർത്തനങ്ങൾ ലക്ഷ്യം കാണാതെ പോകുന്നത്‌ തടഞ്ഞ്‌ സമഗ്ര വികസനം നടപ്പാക്കുക, ഉത്‌പന്നങ്ങൾക്ക്‌ വിലയിടിവ്‌ വരാതിരിക്കാൻ സ്ഥിരം സംവിധാനം, ന്യായവില മാർക്കറ്റ്‌ നടപ്പാക്കൽ, കർഷകരുടെ മാതൃകാപരമായ പരീക്ഷണങ്ങൾക്ക്‌ അംഗീകാരം നൽകൽ എന്നിവയെല്ലാം ആത്മയുടെലക്ഷ്യങ്ങളാണ്‌. ഉത്തരേന്ത്യയിൽ പരീക്ഷിച്ച്‌ വിജയം കൊയ്തതിനെ തുടർന്നാണ്‌ കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നത്‌.ആത്മയ്ക്കാവശ്യമായ ഫണ്ടിന്റെ ഭൂരിഭാഗവും കേന്ദ്രത്തിൽനിന്ന്‌ ലഭിക്കും.
കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം 29-11-05
"ATMA" ആട്ടൊ ടയർ മാനുഫാക്ചറേഴ്‌സ്‌ അസ്സോസിയേഷൻ നിലവിലുള്ളപ്പോൾ മറ്റൊരാത്മ. ഇതിന്റെ പിന്നിലെ തട്ടിപ്പ്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു. ഇടനിലക്കാരെ സുഖിപ്പിക്കാനാണ്‌യെങ്കിൽ കർഷകർ രക്ഷപ്പെട്ടതുതന്നെ.

Sunday, November 27, 2005

ജൈവപാലും പശുക്കൾക്ക്‌ റബ്ബർ മെത്തയും

വൈവിധ്യമാർന്ന കാലിത്തീറ്റ നിർമാണവും കോഴിക്കോട്‌` ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിൽ കക്കാട്‌ എന്ന പ്രദേശത്ത്‌ കെ.സി.ഫിലിപ്പും കൂട്ടാളികളായ ജോണും സജീവനും ചെയ്തുവരുന്നത്‌.
പ്രകൃതിദത്തമായ പദ്ഫാർഥങ്ങൾകൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന കാലിത്തീറ്റയും പച്ചപുല്ലും ശുദ്ധജല്വും കൊടുത്ത്‌ രോഗമില്ലാത്ത കന്നുകാലികളിൽനിന്ന്‌ കറന്നെടുക്കുന്ന പാലിനെയാണ്‌ ജൈവപാൽ അഥവാ ഓർഗാനിക്‌ മിൽക്ക്‌ എന്നു പറ്യുന്നത്‌. ഓർഗാനിക്‌ മിൽക്ക്‌ എന്ന ആശയം വെറും പാചക കസർത്തിൽ ഒതുക്കാതെ പ്രായോഗികമാക്കിയിരിക്കുകയാണ്‌ ഈ യുവ കർഷകർ. യൂറിയയും മറ്റു രാസ പദാർഥങ്ങളും ചേർക്കാതെയുണ്ടാകുന്ന ജെ.പി.എസ്‌ (ജോൺ, ഫിലിപ്പ്‌, സജീവൻ) അഗ്രോ പ്രൊഡക്ടിന്റെ കാലിത്തീറ്റയും കോഴിത്തീറ്റയും അഗ്രോ ഡയറി ഫാമിലെ ജൈവ പാലായ ജെ.വി.എസ്‌ പവൻ മിൽക്കും കോഴിക്കോട്‌ വയനാട്‌ ജില്ലകളിൽ വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു. ദിനമ്പ്രതി ഉത്‌പാദിപ്പിക്കുന്ന 10 ടൺ കാലിത്തീറ്റയും 500 ലിറ്റർ പാലും ചൂടപ്പം പോലെ ചെലവായിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരാശയവുമായി ഏകദേശം 10 വർഷം മുമ്പ്‌ ഒരു കാലിത്തീറ്റ ഫാക്ടറി ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ വായ്പപോലും കൊടുക്കാൻ സമീപപ്രദേശത്തെ ഒർറ്റു ബാങ്കും തയ്യാറാവാത്ത കാര്യം ഫിലിപ്പ്‌ ഓർക്കുന്നു. ഇപ്പോൾ ഫിലിപ്പിനും കൂട്ടുകാർക്കും വായ്പ കൊടുക്കാൻ ബാങ്കുകാർ തമ്മിൽ മത്സരമാണ്‌.
കന്നുകാലികളെ ബാധിക്കുന്ന മിക്കവാറും രോഗങ്ങൾക്ക്‌ കാരണം രാസ പദാർഥങ്ങളും ഹോർമോണും മായവും ചേർന്ന തീറ്റയും വെള്ളവും കൊടുക്കുന്നതുകൊണ്ടും അന്തരീക്ഷമലിനീകരണം മൂലവും ആണെന്നാണ്‌ ഇവരുടെ അഭിപ്രായം. ഇത്തരം വസ്തുക്കൾ നൽകാതെ പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന വസ്തുക്കൾമാത്രം നൽകിയാൽ പാലിന്റെ ഗുണനിലവാരം വളരെ ഉയരുന്നതായും കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാൻ കഴിയുന്നതായും ഫിലിപ്പ്‌ പറയുന്നു. രാവിലെ 4 ന്‌ കറക്കുന്ന പാൽ വൈകുന്നേരം വരെ ഒരു കേടുംകൂടാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷികാൻ പറ്റുന്നതായാണ്‌ ഫിലിപ്പിന്റെ അനുഭവം. ഇതുകൊണ്ടായിരിക്കാം പത്തുവർഷം മുമ്പുപോലും ഒരുലിറ്റർ പാലിന്‌ 16 രൂപ ലഭിച്ചിരുന്നത്‌.
കാലിത്തീറ്റ ഉണ്ടാകുന്നത്‌ മുഖ്യമായും എക്സ്‌പെല്ലർ കേക്കുകൾ ഉപയോഗിച്ചാണ്‌. ഇത്തരം പിണ്ണാക്കുകളിൽ 10 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും അതിനാൽ കൂറ്റുതൽ പോഷകന്മുള്ളവയുമാണ്‌. കൂടാതെ ധാന്യങ്ങളും തവിടും കാൽസൈറ്റ്‌ പൊടിയും ഉപ്പും മാത്രമേ ചേർക്കുന്നുള്ളു. ഈ ഘടകങ്ങളൊക്കെ പുതിയതും ഉന്നതവിലവാരം പുലർത്തുന്നതുമാണെന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷമേ ഉപയോഗിക്കുന്നുള്ളു. സാധാരണ കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയ, കപ്പച്ചണ്ടി, മിനറൽ മിക്സ്‌ചറുകൾ എന്നിവയൊന്നും ഫിലിപ്പ്‌ പാലാഴി കഅലിത്തീറ്റയിൽ ചേർക്കുന്നില്ല. ഈ തീറ്റ നൽകുന്ന തങ്ങളുടെ പശുക്കൾക്കും മറ്റ്‌ കർഷകരുടെ പശുക്കൾക്കും കാര്യമായ അസുഖമൊന്നും വരാറില്ലെന്ന കാര്യം ഫിലിപ്പ്‌ അഭിമാനപൂർവം അവകാശപ്പെടുന്നു. കാലിത്തീറ്റയുടെ വില മറ്റുള്ളവയേക്കാൾ കൂടാതിരിക്കാൻ ജോണും സജീവനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു.
ഫിലിപ്പിന്റെ കാലിത്തീറ്റ ഫാക്ടറി പോലെതന്നെ ബയോഡ്യറിഫാമും ഏറെ പുതുമകൾ നിറഞ്ഞതാണ്‌. പാശുക്കൾ മുഖ്യമായും ഹോൾസ്റ്റീൻ ഫ്രിഷ്യർ വർഗത്തിൽപ്പെട്ടതാണ്‌. എല്ലാ പശുക്കൾക്കും കിടക്കാൻ റബ്ബർ മെത്ത സംസ്ഥാനത്ത്‌ ആദ്യമായി ഏർപ്പെടുത്തിയത്‌ ഈ ഡയറിഫാമിലാണ്‌. തൊഴുറ്റൃതിന്റെ മോഡൽ കേരളത്തിലെ പ്രധാന ഡയറിഫാമുകളൊക്കെ സന്ദർശിച്ച്‌ അവയിലോ നല്ലവശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ ഇവർതന്നെ രൂപകൽപ്പൻ ചെയ്തതാണ്‌. കോൺക്രീറ്റ്‌ചെയ്ത നിലത്ത്‌ റബ്ബർമെത്തയിടുന്നതുകൊണ്ട്‌ കാലിൽ പൊട്ടുകൾ, വൃണങ്ങൾ, സന്ധിവീക്കം എന്നിവ തീരെ ബാധിക്കുന്നില്ലെന്നാണ്‌ ഫിലിപ്പിന്റെ അഭിപ്രായം. ഒരു മെത്തയ്ക്ക്‌ 1500 രൂപയോളം വിലവരും.
ഓരോ പശുവിനും കുടിക്കുവാനുള്ള വെള്ളം താനേ വെള്ളപാത്രത്തിൽ നിറയുവാനുള്ള സംവിധാനമുണ്ട്‌. പുറമേയുള്ള ഒരു ടാങ്കിൽ ഒരു ബൊൾകോക്ക്‌ വെച്ച്‌ വെള്ളത്തിന്റെ വിതാനം നിലനിറുത്തിക്കൊണ്ടാണ്‌ ഇത്‌ ചെയ്യുന്നത്‌. ശുദ്ധജലം അതേപടിയും കാലിത്തീറ്റ വെള്ളത്തിൽ കുതിർത്തുമാണ്‌ കൊടുക്കുന്നത്‌. ഇപ്പോൾ ഡയറിഫാമിൽ 60 പശുക്കളും ഏതാനും എരുമകളുമേ ഉള്ളു. ഇവയിൽനിന്ന്‌ ദിനംപ്രതി ശരാശരി 500 ലിറ്റർ പാൽ ലഭിക്കുന്നു. കറവയന്ത്രം ഉപയോഗിച്ചാണ്‌ പാൽ കറക്കുന്നത്‌. രാവിലെ നാലിനും വൈകുന്നേരം നാലിനുമാണ്‌ കറക്ക്‌ഉന്നത്‌. ഈ പാൽ ശീതീകരിച്ച്‌ അരലിറ്റർ പാക്കറ്റുകളിലാക്കിയിട്ടാണ്‌ വിൽപ്പന നടത്തുന്നത്‌. പാൽ കേടുവരാതിരിക്കാൻ ഒരു രാസ പദാർഥവും ചേർക്കുന്നില്ല. പശുക്കൾക്ക്‌ മിനറൽ മിക്സ്ചറുകളോ ടോണിക്കുകളോ കൊടുക്കുന്നില്ല. തമിഴ്‌വാട്ടിൽ ഏതാനും ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ മണിച്ചോളം (ജോവർ) കൃഷിചെയ്തിട്ട്‌ അവ മൂപ്പെത്തിയാൽ അരിഞ്ഞെടുത്ത്‌ വെയിലത്തിട്ട്‌ ഉണക്കിയശേഷം ഇവയറ്റ്ക്കൊണ്ടുവന്ന്‌ കൊടുക്കുന്നു. വൈക്കോൽ തീരെ കൊടുക്കുന്നില്ല.എട്ടും പത്തും പ്രസവിച്ച പശുക്കൾപോലും ഇവിടെ വളരെ ആരോഗ്യവതികളായിട്ടാണ്‌ കാണാൻ കഴിയുന്നത്‌. ഇന്ത്യൻ നേവിയിൽ 11 വർഷം ഇലക്ട്രിക്കൽ എയർക്രാഫ്റ്റ്‌ ആർട്ടിഫൈസർ ആയി ജോലിചെയ്ത പുല്ലൂരാംപാറ സ്വദേശിയായ ഫിലിപ്പ്‌ വിരമിച്ചതിന്‌ ശേഷം ഏകദേശം 15 വർഷം മുമ്പാണ്‌ പശുവളർത്തൽ ആരംഭിച്ചത്‌. കന്നുകാലി പരിചരണത്തിൽ ഫിലിപ്പിന്‌ ഭാര്യ സെലിനും കൂട്ടിനുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക്‌: Mob 9447135544
ഡോ.പി.കെ.മുഹ്‌സിൻ, താമരശ്ശേരി - മുൻ അഡിഷണൽ ഡയറക്ടർ (എ.എച്ച്‌)
കടപ്പാട്‌: മാതൃഭൂമി 27-11-05

Monday, November 21, 2005

വയനാട്ടിൽ 'അന്തക" വിത്തുകൾ വയലുകൾ കീഴടക്കുന്നു

വെള്ളമുണ്ട: നൂറ്റാണ്ടുകളോളം വയനാടിന്റെ നെല്ലറകൾ സമ്പന്നമാക്കിറ്റിിരുന്ന പരമ്പരഗത നെല്വിത്തും വിസ്മൃതിയിലാവുന്നു. ആനക്കോടൻ, അല്ലിയണ്ണാൻ, ചെറിയ ചിറ്റനി, ചെന്നെല്ല്‌, പൊന്നരയൻ തുടങ്ങിയ നൂറോളം ഇനം നെല്വിത്തുകളാണ്‌ വയലുകളിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്‌,. ഇവയ്ക്ക്‌പകരം ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത സങ്കരയിനം 'അന്തക്‌"വിത്തുകളാണ്‌ വയലുകൾ കീഴടക്കുന്നത്‌.
കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം ആതിര, കാഞ്ചന, ഭാരതി, ഉമ തുടങ്ങിയ നൂതന നെൽവിത്തുകളാണ്‌ ഇപ്പോൾ ശേഷിക്കുന്ന നെൽവയലുകളിൽ കൃഷിചെയ്യുന്നത്‌. വൻ വിളവ്‌ ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം കർഷകരും ഇത്‌ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ ആദ്യവർഷത്തെ വിളവെടുപ്പിനു ശേഷം ഇതിൽനിന്നു ആശേഖരിച്ച വിത്തുകളിൽ ഉൽപ്പാദനശേഷി ഗണ്യമായി കുറഞ്ഞത്‌ നിരാശയുണ്ടാകി. പഴയ നെൽവിത്തുകൾ കൈവിട്ട കർഷകർ ഏജൻസിയിൽ നിന്നോ കൃഷിഭവനിൽനിന്നോ വൻ വിലകൊടുത്ത്‌ വർഷാ വർഷം വിത്തുകൾ വാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ.പുതിയ വിത്തുകൾക്ജ്ക്‌ പരിചരണമാണ്‌ കൃഷിവകുപ്പ്‌ നിർദ്ദേശിക്കുന്നത്‌. മൂന്നു തവണ ദിവസങ്ങൾ ഇടവിട്ട്‌ രാസവളപ്രയോഗവും മരുന്നുതളിയും നിർബന്ധമാണ്‌. ഈ പരിചരണം കൊടുത്താലേ അഞ്ചുമുതൽ ഇരുപത്തഞ്ചോളം കണനാമ്പുകൾ വിടരൂ. പുതിയ വിത്തുകൾക്ക്‌ പഴയതിനെ അപേക്ഷിച്ച്‌ രോഗപ്രതിരോധശേഷി വളരെക്കുറക്വാണെന്ന്‌ കർഷകർ പറയുന്നു. ഹെക്ടർ കണക്കിനു സ്ഥലത്തെ നെൽകൃഷിയെയാണ്‌ ഇത്തവണ മുഞ്ഞരോഗം ആക്രമിച്ചത്‌.ഉയരം കുറഞ്ഞ്‌ കതിരുകൾ തിങ്ങി ഉൽപ്പാദനം ഇരട്ടിയാകുന്നു എന്നാതാണ്‌ പുതിയ വിത്തുകളുടെ പ്രത്യേകത. പഴയ നെൽവിത്തുകൾക്കും ഇതേ ഉൽപ്പാദനശേഷിയുണ്ടെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈയിലുള്ള ജീൻ ബാങ്കിനുവേണ്ടി കഴിഞ്ഞ വർഷം വാരാമ്പറ്റയിൽ നടത്തിയ ഗവേഷണം ഇത്‌ സൂചിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം ജീൻ ബാങ്കിൽ സൂക്ഷിച്ചിരുന്ന അതിപുരാതനമായ അൻപത്തിരണ്ടിനം വിത്തുകളാണ്‌ ഇവിടെ പരീക്ഷിച്ചത്‌. ഇവയുടെ രോഗപ്രതിരോധശേഷിയും പുതിയതിനെ താരതമ്യം ചെയ്യുമ്പോൾ ഉയർന്നതായി. കൊയ്ത്തിന്‌ മുമ്പേയുള്ള കൊഴിഞ്ഞുപോക്കും പതിരും പഴയവിത്തുകൾക്ക്‌ പുതിയതിനെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌.സുഗന്ധവിളനെല്ലുകളായ ഗന്ധകശാലയും ജീരകശാലയും വെളിയൻ, ചോമാല, തൊണ്ടി തുടങ്ങിയവയും നാമമാത്രമായി കർഷകിയരിൽ അവശേഷിക്കുന്നുണ്ട്‌. മുങ്കാലങ്ങളിൽ വയനാട്ടിൽ സമൃദ്ധമായി വിളഞ്ഞിരുന്ന ഗ്ന്ധകശാല മിക്ക കർഷകരും ഇപ്പോൾ കൃഷിയിറക്കുന്നില്ല. ജൈവവളങ്ങൾ കൂടുതൽ വേണ്ടിവരുമെന്നതാണ്‌ പലരും ഇതിൽനിന്ന്‌ പിന്തിരിയാൻ കാരണം. ഗന്ധകശാല, ജീരകശാല കൃസ്ധിയെ പ്രൊത്സാഹിപ്പിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സുഗന്ധവിള ഉത്‌പ്പാദക സമിതി രൂപവത്‌ക്കരിച്ചിട്ടുണ്ട്‌. വെറുതേ വിതറിയാലും മോശമില്ലാത്ത വിളവുതരുന്ന വെളിയൻ, ചോമാല വിത്തുകളൂം നാൽക്കുനാൾ വയലുകളിൽനിന്ന്‌ അപ്രത്യക്ഷമാവുന്നു. പുതിയനെല്ലുകൾ നാലുമാസത്തിൽക്കൂടുതൽ സൂക്ഷിച്ചുവെയ്ക്കാനും സാധ്യമല്ല എന്ന കാരണത്താൽ കൊയ്ത്ത്‌ കഴിഞ്ഞപാടേ നെല്ല്‌ വിപണിയിൽ വിറ്റഴിക്കാനാണ്‌ ഭൂരിഭാഗം കർഷകരും ശ്രമിക്കുന്നത്‌., പഴയ തനതു നെല്ലുകൾ വർഷങ്ങളോളം ധാന്യ സംഭരണിയിൽ സൂക്ഷിച്ചാലും യാതൊരു കേടും സംഭവിക്കില്ലെന്ന്‌ പഴമക്കാർ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 21-11-05

Thursday, November 10, 2005

ഇത്‌ കേരളത്തിലെ സതി

കർഷക ദമ്പതിമാർ ചിതയൊരുക്കി ജീവനൊടുക്കി

ചാലക്കുടി: പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന്‌ ഒഴിഞ്ഞ്‌ പോകാൻ പ്ലാന്റേഷൻ കോർപ്പറേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്‌ യുവ കർഷകനും ഭാര്യയും വീടുവളപ്പിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. നായരങ്ങാടി പൊയ്യാറ വാസുദേവന്റെ മകൻ ഗോപൻ (44) ഭാര്യ സിന്ധു (36) എന്നിവരാണ്‌ ചിതയിച്ചാടി മരിച്ചത്‌. തൃശ്ശൂർ കഴിബ്രം തീയേറ്റേഴ്‌സിലെ നാടക നടനായിരുന്നു മുമ്പ്‌ ഗോപൻ.

വെള്ളഞ്ചിറയിലുള്ള സിന്ധുവിന്റെ വീട്ടിലാണ്‌ സംഭവം. റിട്ട്‌. അധ്യാപകൻ തോപ്പിൽ കരുണാകരന്റെ മകളാണ്‌ സിന്ധു. ഗോപൻ വർഷങ്ങളായി സിന്ധുവിന്റെ വീട്ടിലാണ്‌ താമസം.ബുധനാഴ്ച പുലർച്ചെ ആറുമണിയോടെയാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌.സംഭവം നടക്കുമ്പോൾ ഇവരുടെ ഏകമകൻ കരുന്ദേവും (9) സിന്ധുവിന്റെ പ്രായമായ അമ്മ അല്ലിയും വീടിലുണ്ടായിരുന്നു.ചാലക്കുടി വ്യാസനികേതൻ സ്കൂളിലെ നാലാംക്ലാസ്‌ വിദ്യാർത്ഥിയായ കരുൺദേവ്‌ പഠിക്കുന്നതിന്‌ അഞ്ചരമണിയോടെ എഴുന്നേറ്റിരുന്നു. കുട്ടിക്ക്‌ ചായയുണ്ട്‌ആക്കി സിന്ധു നൽകി. ഉടൻ വരാമെന്ന്` പറഞ്ഞ്‌ പുറത്തേയ്ക്ക്‌ പോയി. ചായ കുടിച്ചപ്പോൾ കുട്ടിക്ക്‌ ഛർദ്ദിയുണ്ടായി. വിവരം അറിയിക്കുവാൻ കുട്ടി അമ്മെയെ അന്വേഷിച്ചപ്പോൾ കാണാനില്ലായിരുന്നു. തുടർന്നാണ്‌ വളപ്പിന്റെ മൂലയിൽ തീ ആളിക്കത്തുന്നത്‌ കുട്ടി കണ്ടത്‌. കുട്ടി അങ്ങോട്ടേയ്ക്ക്‌ ഓടിയെത്തി. തീ ആളിക്കത്തുന്നതിനിടയിൽനിന്ന്‌ കരച്ചിൽകേട്ട്‌ അയല്വാസികളും ഓടിയെത്തി. ആളിക്കത്തുന്ന തീക്കിടയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ ഓടിക്കൂടിയ നാട്ടുകാർ തീ വെള്ളമൊഴിച്ച്‌ കെടുത്തി. ഫയർഫോഴ്‌സ്‌ എത്ത്തിയാണ്‌ പൊള്ളലേറ്റ ഇരുവരെയും പുറത്തെടുത്തത്‌. സിന്ധു സംഭവസ്ഥലത്ത്‌ മരിച്ചു. ഗോപന്‌ അനക്കമുണ്ടായിരുന്നു. തൃശ്ശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ രാവിലെ 8.45 ന്‌ ഗോപനും മരിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലം വെറ്റിലപ്പാറയിൽ വാഴകൃഷിയ്ക്കായി ഗോപൻ പാടത്തിനെടുത്തിരുന്നു. കൃഷിയിറക്കുന്നതിന്‌ വായ്പയും എടുത്തു. വാഴ കുലച്ചിട്ടേയുള്ളു. കായ പാകമാകുന്നതിനുമുമ്പ്‌ സ്ഥലം ഒഴിഞ്ഞുകൊടുക്കുവാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നുവത്രേ. ഗോപൻ അസ്വസ്ഥനായിരുന്നുവെന്ന്‌ സുഹൃത്തുക്കൾ പറഞ്ഞു. കൃഷിയിറക്കുന്നതിനെടുത്തിരുന്ന വായ്പ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്ക്ക്‌ പ്രേരകമായതെന്നാണ്‌ പോലീസിന്‌ കിട്ടിയ വിവരം. അധ്വാനശീലനായ കർഷകനാണ്‌ ഗോപനെന്ന്‌ നാട്ടുകാർ പറഞ്ഞു. സിന്ധുവിന്‌ മൂന്ന്‌ സഹോദരിമാർ ഉണ്ട്‌ ഇവരൊക്കെ ഉദ്യോഗസ്ഥരാണ്‌. സിന്ധുവാണ്‌ തറവാട്ടിൽ താമസം. പറമ്പും കൃഷിയുമൊക്കെ നോക്കിനടത്തിയിരുന്നത്‌ ഗോപനാണ്‌.വീട്ടുവളപ്പിലെ ഉണങ്ങിയ ചില്ലകളും കമ്പുകളുമൊക്‌കെ അടുക്കിവെച്ചാണ്‌ ചിതയൊരുക്കിയിട്ടുള്ളത്‌. തൊട്ടടുത്തുനിന്ന്‌ മണ്ണെണ്ണകാനും കണ്ടെടുത്തു.

"ഇത്തരം വാർത്തൾ മറന്നുപോകാതിരിക്കുവാനൊരിടം"

Monday, October 31, 2005

തകരുന്ന കൃഷി, തളരുന്ന കേരളം

ലേഖകൻ: ഡോക്ടർ തോമസ്‌ വർഗീസ്‌
കേരള സംസ്ഥാനം രൂപീകരിച്ചിട്ട്‌ അര നൂറ്റാണ്ട്‌ പിന്നിടുന്‌പോൾ നമ്മുടെ കാർഷിക മേഖലയുടെ സ്ഥിതി എന്താണ്‌? കേരളത്തിന്റെ കാർഷികവളർച്ചാ നിരക്ക്‌ -2.6 ശതമാനമാണിന്ന്‌. കൃഷി സംസ്ഥാന വരുമാനത്തിന്‌ നൽകുന്ന സംഭാവന കേവലം 13 ശതമാനവും.

നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും കേരളപ്പിറവിയ്ക്ക്‌ മുന്‌പായി കാർഷിക വിദ്യാഭ്യാസ ഗവേഷണ വികസനമേഖലയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നു. തിരുവിതാംകൂറിൽ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നീ രാജാക്കന്മാരുടെ കാലത്ത്‌ സർക്കാർ ഉടമയിൽ കാർഷികത്തോട്ടങ്ങളും കൃഷിസ്കൂളുകലും ആരംഭിക്കുകയുണ്ടായി. കൃഷിവികസനത്തിനായി ഒരു പ്രത്യേകവകുപ്പുതന്നെ ശ്രീമൂലം തിരുനാളിന്റെ കാലത്ത്‌ ആരംഭിച്ചു. കരമന, കുടപ്പനക്കുന്ന്‌, കൊട്ടാരക്കര, കന്യാകുമാരി എന്നിവിടങ്ങളിൽ കൃഷി പരീക്ഷണത്തിനും പഠനത്തിനും പരിശീലത്തിനും സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെൻട്രൽ റിസർച്ച്‌ ലാബറട്ടറിയിലും യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പിന്റെ മേൽനോട്ടത്തിലുമായിരുന്നു നടന്നുവന്നത്‌. അതിന്റെ ഫലങ്ങളായി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ അന്നത്തെ ശാസ്ത്രജ്ഞൻമാർക്ക്‌ കഴിഞ്ഞു.
കൊച്ചി രാജ്യത്തെ സ്ഥിതിയും ഏറെ അഭിനന്ദനാർഹമായിരുന്നു. തെക്കൻ ഏഷ്യയിലെ ഏറ്റ്വും മികച്ചതെന്ന്‌ വിശേഷിക്കപ്പെട്ട ത്രിശൂർ ജില്ലയിലെ ഒല്ലൂർക്കരയിൽ പ്രവർത്തിച്ചിരുന്ന കാർഷിക പ്രദർശനതോട്ടം കൊച്ചി ഭരണകൂടത്തിന്റെ സംഭാവനയാണ്‌. തിരുവിതാംകൂർ കൊച്ചി സംയോജനത്തെത്തുടർന്ന്‌ 1955 ൽ വെള്ളായണിയിൽ കാർഷിക കോളേജും മണ്ണൂത്തിയിൽ വെറ്റിനറി കോളേജും ആരംഭിച്ചത്‌ കാർഷിക വികസന ചരിത്രത്തിലെ സുപ്രധാന നടപടികളാണ്‌.

മദിരാശി പ്രവിശ്യയിലായിരുന്ന മലബാർ ജില്ലയിൽ ബ്രിട്ടീഷുകാർ ആരംഭിച്ച കൃഷിത്തോട്ടങ്ങളും കൃഷി ഗവേഷണ കേന്ദ്രങ്ങളും നൽകിയ ഒട്ടേറെ മികച്ച സംഭാവനകൾ കാർഷിക കേരളത്തിനു മാത്രമല്ല, ലോക കാർഷിക രംഗത്തിനുതന്നെ പ്രയോജനമായിട്ടുണ്ടെന്നത്‌ അഭിമാനാർഹമാണ്‌. 1905 ൽ തുടങ്ങിയ തളിപ്പറന്‌പ്‌കൃഷിത്തോട്ടം, 1912 ൽ ആരംഭിച്ച പട്ടാംബി നെല്ലു ഗവേഷണ കേന്ദ്രം, 1916 ൽ കാസർക്കോട്ടും നീലേശ്വരത്തും തുടങ്ങിയ നാളികേര ഗവേഷണത്തോട്ടങ്ങൾ എന്നിവയിൽ പരിമിതമായ സൌകര്യങ്ങൾക്കിടയിലും വന്‌പിച്ച നേട്ടങ്ങൾ കൊയ്ത ശാത്രജ്ഞന്മാരെ സ്മരിക്കാതിരിക്കാൻ കാർഷിക കേരളത്തിന്‌ കഴിയില്ല. ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈ ഉൽപാദിപ്പിച്ച അനന്തൻ സാറും, പന്നിയൂർ കുരുമുളകിനം വികസിപ്പിച്ച വേണുഗോപാലൻ നന്‌പിയാർ സാറും, നാൽപ്പതോളം പുത്തൻ നെല്ലിനങ്ങൾ ഉരുത്തിരിച്ചെടുത്ത പട്ടാംബിയിലെ പി.സി.സഹദേവൻ, കേളുക്കുട്ടി മേനോൻ, ഡോ.ആർ.ഗോപാലകൃഷ്ണൻ എന്നിവരും കേരള കർഷകരുടെയും ശാസ്ത്ര ലോകത്തിന്റെയും ആദരവ്‌ പിടിച്ചുപറ്റിയവരായിരുന്നു.
എന്നാൽ ഇന്നത്തെ കഥയോ? കേരളത്തിലെ കൃഷി തകർന്നുകൊണ്ടേയിരിക്കുന്നു. അറുന്നൂറിലേറെ കർഷകരുടെ ആത്മഹത്യകളാണ്‌ കഴിഞ്ഞനാലു വർഷത്തിനിടയിൽ റിപ്പോർട്ട്‌ ചെയ്തത്‌. രണ്ടായിരാമാണ്ട്‌ വരെ കേട്ടുകേൾവിയില്ലാതിരുന്ന കർഷക ആത്മഹത്യകൾ
പൊടുന്നനെ പെരുകിയതെന്തെന്ന്‌ അന്വേഷിക്കുവാനുള്ള ചുമതല സർക്കാരിനും സാമൂഹ്യ ശാത്ര്ജ്ഞൻമാർക്കും രാഷ്ട്രീയപാർട്ടികൾക്കുമാണെങ്കിലും അന്‌പതുവർഷം മുന്‌പത്തെപ്പോലെ കൃഷിയെ ആശ്രയിച്ച്‌ ജീവിക്കാൻ പറ്റാത്ത സാഹചര്യം കേരള കർഷകനുണ്ടായിരിക്കുന്നു എന്ന യാധാർഥ്യം നാം അംഗീകരിച്ചേതീരൂ.
അന്‌പതുവർഷം മുന്‌പ്‌ കാർഷിക കേരളത്തിന്റെ അവസ്ഥ എന്തെന്ന്‌ പരിശോധിക്കുക ഉചിതമായിരിക്കും. കേരളപ്പിറവിക്കുശേഷം ആദ്യമായി അധികാരത്തിൽവന്ന കമ്യൂണിസ്റ്റ്‌ സർക്കാരിലെ ജലസേചനവകുപ്പ്‌മന്ത്രിയായിരുന്ന വി.ആർ.കൃഷ്ണയ്യർ (ജസ്റ്റിസ്‌ കൃഷ്ണയ്യർ) മുങ്കൈയെടുത്ത്‌ തയ്യാറാക്കിയ 'വാട്ടർ റിസോഴ്‌സസ്‌ ഓഫ്‌ കേരള (1958)' എന്ന ബൃഹദ്‌ റിപ്പോർട്ടിലെ ചില സ്ഥിതിവിവരകണക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു. 1951 ലെ സെൻസസ്‌ പ്രകാരം കേരളത്തിലെ ജനസംഖ്യ 136 ലക്ഷമായിരുന്നു. ഒരാൾക്ക്‌ പ്രതിദിനം 16 ഔൺസ്‌് (454 ഗ്രാം) എന്ന കണക്കിൽ സംസ്താനത്തെ വാർഷിക അരി ആവശ്യം 22.35 മെട്രിക്‌ ടണ്ണായിരുന്നു. 5.27 ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തിയിരുന്നതിൽ നിന്നും 9.04 ലക്ഷം മെട്രിക്‌ ടൺ അരി ഉൽപ്പാദിപ്പിച്ചിരുന്നു. ഉൽപ്പാദനക്ഷമതയാകട്ടെ പ്രതിഹെക്ടറിന്‌ 1740 കിലോഗ്രാമും. മൊത്തം നെൽ വിസ്തൃതിയുടെ അന്‌പത്‌ ശതമാനത്തിൽ താഴെ മാത്രമേ ഇരുപ്പൂ നിലങ്ങൾ ഉണ്ടായിരുന്നുള്ളു. ഇന്നറിയപ്പെടുന്ന ജലസേചന പദ്ധതികളൊന്നും അന്ന്‌ നിലവിലില്ലായിരുന്നു. ഒരു മൈനർ വകുപ്പായ കൃഷി ഡിപ്പർട്ട്‌മെന്റിന്റെ കീഴിൽ കേവലം നൂറിൽ താഴെ വരുന്ന കൃഷി ഇൻസ്പെക്ടർമാരും ഒരു ഡ്സനിൽ കുറവു മാത്രം മേലുദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്‌. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളോ രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ കുമിൾനാശിനികളോ ഒന്നുംതന്നെ പ്രചാരത്തിൽ ഇല്ലായിരുന്നു. ഇക്കാരണം കൊണ്ട്‌ കൃഷിയിടങ്ങളിലെയും പരിസരത്തെ ജലാശയങ്ങളിലെയും പരിസ്ഥിതിയിൽ മലിനീകരണവും സംഭവിച്ചിരുന്നില്ല. ഓരോ കൃഷിയിടത്തിലും നെൽകൃഷിക്കുപുറമെ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവയുടെ ബഹുവിള കൃഷിരീതിയും നടപ്പിലുണ്ടായിരുന്നു. കൂടാതെ എല്ലാ കൃഷിയിടത്തിലും കന്നുകാലി, കോഴി, ആട്‌, താറാവ്‌, എരുമ, പോത്ത്‌ എന്നിവയേയും പോറ്റിവളർത്തിയിരുന്നു. ജൈവവളത്തിനും പച്ചിലവളത്തിനും ക്ഷാമമില്ലാതിരുന്നതിനാൽ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും സാധിച്ചിരുന്നു. ചുരുക്കത്‌തിൽ കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും പറ്റിയ ഒരു കാർഷിക ജീവിതരീതിയായിരുന്നു നിലനിന്നിരുന്നത്‌. എന്നാൽ ഓരോ ദശകം പിന്നിടുന്തോറും കൃഷിയിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾ വന്നുചേർന്നു. ഒരു ജീവിതരീതി എന്നതിൽനിന്നും ജീവിതമാർഗമായി കൃഷി മാറി. അന്‌പത്‌ വർഷം പിന്നിട്ടപ്പോൾ കൃഷി എന്നത്‌ അഗ്രി ബിസിനസ്സ്‌ ആയി പരിണമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിലെ കാർഷിക വികസനത്തിനായി ജലസേചന പദ്ധതികളിലൂടെയും തീവ്ര കൃഷിയുടെ അനുസാരികളായ മുന്തിയ വിത്തിനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശിനികൾ, കാർഷികവായ്പ്പ, വിപണിയിലെ ഇടപെടലുകൾ, ഗവേഷണം, വിജ്ഞാനവ്യാപനം എനിവയ്ക്കായി ചെലവഴിച്ച ആയിരക്കണക്കിന്‌ കോടി രൂപയുടെ പ്രയോജനം നമ്മുടെ കാർഷിക മേഖലയേയും കർഷകരേയും സന്‌പുഷ്ടമാക്കിയോ എന്ന ചോദ്യത്തിനും നാം ഉത്തരം കണ്ടെത്തിയേ തീരൂ. കേരള കാർഷിക സർവകലാശാലയുടെ ഇന്നത്തെ ദയനീയ സ്ഥിതിയും പരിശോധിക്കേണ്ടതാണ്‌.
കേരളത്തിന്റെ സ്വന്തം നാടെന്നഖ്യാതി കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. 40 ലക്ഷം കൃഷിയിടങ്ങളിലായി 9 ലക്‌ഷം ഹെക്ടർ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്ന നമ്മുടെ കേരകൃഷിയുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും അനുസ്യൂതം കുറഞ്ഞുകൊണ്ടിരിക്കുന്നു. പതിനഞ്ച്‌ വർഷം മുന്‌പ്‌ ഇന്ത്യയിലെ മൊത്തം കേരവിസ്തൃതിയുടെ 56 ശതമാനം കേരളത്തിലായിരുന്നെങ്കിൽ ഇന്നത്‌ 48 ശതമാനമായി ചുരുങ്ങി. കർണാടകവും തമിഴ്‌നാടും ആന്ധ്രയും കേരളത്തേക്കാൾ ഉൽപ്പാദനഖമതയിൽ ബഹുദൂരം മുന്നിലാണ്‌. ഇന്ത്യയിലെ നാളികേര ഉൽപ്പാദനഷമത പ്രതിഹെക്ടറിന്‌ 6422 ആണ്‌. കേരളത്തിൽ ഇത്‌ കേവലം 6052 മാത്രം! കാറ്റുവീഴ്ചയും മണ്ഡരിബാധയും കേരളത്തോട്ടങ്ങളിലെല്ലാം തേർവാഴ്ച നടത്തിയിട്ടും നമുക്കവയെ പ്രതിരോധിക്കാനാകുന്നില്ല. ഈ വൈതരണികൾക്കിടയിലും കർഷകരെ ഇടത്തട്ടുകാരും വ്യാപാരികളും കൊപ്ര സംഭരണ ഏജൻസികളും കൊള്ളയടിക്കുന്നു. നാളികേര വൈവിദ്ധ്യവൽക്കരണം, മൂല്യ വർധിത ഉൽപ്പന്നങ്ങളുണ്ടാക്കൽ എന്നിവ കേവലം പാഴ്‌വാക്കയിത്തീർന്നിരിക്കുന്നു.
നാളികേരവും നെല്ലും നേരിടുന്ന പ്രതിസന്ധിയേക്കാൾ രൂക്ഷമാണ്‌ അടയ്ക്ക, കുരുമുളക്‌, ഇഞ്ചി, ഏലം, കാപ്പി, കൊക്കൊ തുട്ങ്ങിയ കൃഷികളും നേരിട്ടുകൊണ്ടിരിക്കുന്നത്‌. പുത്തൻ കുറ്റുകാരനായെത്തിയ വാനില കൃഷിയും വംശനാശ ഭീഷണിയിലാണ്‌. ഈ ദുരവസ്ഥ്ക്കൊരപവാദം റബ്ബർ കൃഷി മാത്രമാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമത കേരളത്തിലാണ്‌. കേരളത്തിലെ കർഷകരെ ആർക്ക്‌ പഴിക്കാനാകും ഈ സാഹചര്യത്തിൽ? പഴിക്കപ്പെടേണ്ടവർ സുഖസുഷുപ്തിയിലാണ്‌. അവരെ ആരാണ്‌ുണർത്തുക?
കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം

മാതൃഭൂമി ദിനപ്പത്രം 7-2-06