Tuesday, November 29, 2005

കാർഷികോത്‌പാദനമേഖലയിൽ സമഗ്രവികസനത്തിന്‌ 'ആത്മ'വരുന്നു

പി.സുരേഷ്‌ബാബു
പാലക്കാട്‌: കാർഷികോത്‌പാദനമേഖലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സമഗ്രവികസനം യാഥാർഥ്യമാക്കാൻ അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ്‌ ഏജൻസി 'ആത്മ' നടപ്പിലാവുന്നു.ജില്ലാതലത്തിൽ രജിസ്‌ട്രേഡ്‌ സൊസൈറ്റികളാക്കി ഫണ്ടും വികസനപ്രവർത്തനങ്ങളും ഇനിമുതൽ ആത്മവഴി നടപ്പാക്കാനാണ്‌ തീരുമാനം. തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്‌, വയനാട്‌, ഇടുക്കി ജില്ലകളിലാണ്‌ ആത്മ നടപ്പാക്കുന്നത്‌.കൃഷിവകുപ്പിന്റെ കീഴിൽവരുന്ന ഫിഷറീസ്‌, ഹോട്ട്‌ഇകൾച്ചർ, ഡയറി, മൃഗസംരക്ഷണം എന്നിവയും ഉത്‌പാദനമേഖലയുമായി ബന്ധപ്പെടുന്ന ജലവിഭവം പൊതുമരാമത്ത്‌ എന്നിവയടക്കം എല്ലാ വികസനപ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച്‌ ആത്മയുടെ നേതൃത്വത്തിൽ നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വികസനപ്രവർത്തനങ്ങൾ ലക്ഷ്യം കാണാതെ പോകുന്നത്‌ തടഞ്ഞ്‌ സമഗ്ര വികസനം നടപ്പാക്കുക, ഉത്‌പന്നങ്ങൾക്ക്‌ വിലയിടിവ്‌ വരാതിരിക്കാൻ സ്ഥിരം സംവിധാനം, ന്യായവില മാർക്കറ്റ്‌ നടപ്പാക്കൽ, കർഷകരുടെ മാതൃകാപരമായ പരീക്ഷണങ്ങൾക്ക്‌ അംഗീകാരം നൽകൽ എന്നിവയെല്ലാം ആത്മയുടെലക്ഷ്യങ്ങളാണ്‌. ഉത്തരേന്ത്യയിൽ പരീക്ഷിച്ച്‌ വിജയം കൊയ്തതിനെ തുടർന്നാണ്‌ കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നത്‌.ആത്മയ്ക്കാവശ്യമായ ഫണ്ടിന്റെ ഭൂരിഭാഗവും കേന്ദ്രത്തിൽനിന്ന്‌ ലഭിക്കും.
കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം 29-11-05
"ATMA" ആട്ടൊ ടയർ മാനുഫാക്ചറേഴ്‌സ്‌ അസ്സോസിയേഷൻ നിലവിലുള്ളപ്പോൾ മറ്റൊരാത്മ. ഇതിന്റെ പിന്നിലെ തട്ടിപ്പ്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു. ഇടനിലക്കാരെ സുഖിപ്പിക്കാനാണ്‌യെങ്കിൽ കർഷകർ രക്ഷപ്പെട്ടതുതന്നെ.

Sunday, November 27, 2005

ജൈവപാലും പശുക്കൾക്ക്‌ റബ്ബർ മെത്തയും

വൈവിധ്യമാർന്ന കാലിത്തീറ്റ നിർമാണവും കോഴിക്കോട്‌` ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിൽ കക്കാട്‌ എന്ന പ്രദേശത്ത്‌ കെ.സി.ഫിലിപ്പും കൂട്ടാളികളായ ജോണും സജീവനും ചെയ്തുവരുന്നത്‌.
പ്രകൃതിദത്തമായ പദ്ഫാർഥങ്ങൾകൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന കാലിത്തീറ്റയും പച്ചപുല്ലും ശുദ്ധജല്വും കൊടുത്ത്‌ രോഗമില്ലാത്ത കന്നുകാലികളിൽനിന്ന്‌ കറന്നെടുക്കുന്ന പാലിനെയാണ്‌ ജൈവപാൽ അഥവാ ഓർഗാനിക്‌ മിൽക്ക്‌ എന്നു പറ്യുന്നത്‌. ഓർഗാനിക്‌ മിൽക്ക്‌ എന്ന ആശയം വെറും പാചക കസർത്തിൽ ഒതുക്കാതെ പ്രായോഗികമാക്കിയിരിക്കുകയാണ്‌ ഈ യുവ കർഷകർ. യൂറിയയും മറ്റു രാസ പദാർഥങ്ങളും ചേർക്കാതെയുണ്ടാകുന്ന ജെ.പി.എസ്‌ (ജോൺ, ഫിലിപ്പ്‌, സജീവൻ) അഗ്രോ പ്രൊഡക്ടിന്റെ കാലിത്തീറ്റയും കോഴിത്തീറ്റയും അഗ്രോ ഡയറി ഫാമിലെ ജൈവ പാലായ ജെ.വി.എസ്‌ പവൻ മിൽക്കും കോഴിക്കോട്‌ വയനാട്‌ ജില്ലകളിൽ വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു. ദിനമ്പ്രതി ഉത്‌പാദിപ്പിക്കുന്ന 10 ടൺ കാലിത്തീറ്റയും 500 ലിറ്റർ പാലും ചൂടപ്പം പോലെ ചെലവായിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരാശയവുമായി ഏകദേശം 10 വർഷം മുമ്പ്‌ ഒരു കാലിത്തീറ്റ ഫാക്ടറി ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ വായ്പപോലും കൊടുക്കാൻ സമീപപ്രദേശത്തെ ഒർറ്റു ബാങ്കും തയ്യാറാവാത്ത കാര്യം ഫിലിപ്പ്‌ ഓർക്കുന്നു. ഇപ്പോൾ ഫിലിപ്പിനും കൂട്ടുകാർക്കും വായ്പ കൊടുക്കാൻ ബാങ്കുകാർ തമ്മിൽ മത്സരമാണ്‌.
കന്നുകാലികളെ ബാധിക്കുന്ന മിക്കവാറും രോഗങ്ങൾക്ക്‌ കാരണം രാസ പദാർഥങ്ങളും ഹോർമോണും മായവും ചേർന്ന തീറ്റയും വെള്ളവും കൊടുക്കുന്നതുകൊണ്ടും അന്തരീക്ഷമലിനീകരണം മൂലവും ആണെന്നാണ്‌ ഇവരുടെ അഭിപ്രായം. ഇത്തരം വസ്തുക്കൾ നൽകാതെ പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന വസ്തുക്കൾമാത്രം നൽകിയാൽ പാലിന്റെ ഗുണനിലവാരം വളരെ ഉയരുന്നതായും കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാൻ കഴിയുന്നതായും ഫിലിപ്പ്‌ പറയുന്നു. രാവിലെ 4 ന്‌ കറക്കുന്ന പാൽ വൈകുന്നേരം വരെ ഒരു കേടുംകൂടാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷികാൻ പറ്റുന്നതായാണ്‌ ഫിലിപ്പിന്റെ അനുഭവം. ഇതുകൊണ്ടായിരിക്കാം പത്തുവർഷം മുമ്പുപോലും ഒരുലിറ്റർ പാലിന്‌ 16 രൂപ ലഭിച്ചിരുന്നത്‌.
കാലിത്തീറ്റ ഉണ്ടാകുന്നത്‌ മുഖ്യമായും എക്സ്‌പെല്ലർ കേക്കുകൾ ഉപയോഗിച്ചാണ്‌. ഇത്തരം പിണ്ണാക്കുകളിൽ 10 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും അതിനാൽ കൂറ്റുതൽ പോഷകന്മുള്ളവയുമാണ്‌. കൂടാതെ ധാന്യങ്ങളും തവിടും കാൽസൈറ്റ്‌ പൊടിയും ഉപ്പും മാത്രമേ ചേർക്കുന്നുള്ളു. ഈ ഘടകങ്ങളൊക്കെ പുതിയതും ഉന്നതവിലവാരം പുലർത്തുന്നതുമാണെന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷമേ ഉപയോഗിക്കുന്നുള്ളു. സാധാരണ കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയ, കപ്പച്ചണ്ടി, മിനറൽ മിക്സ്‌ചറുകൾ എന്നിവയൊന്നും ഫിലിപ്പ്‌ പാലാഴി കഅലിത്തീറ്റയിൽ ചേർക്കുന്നില്ല. ഈ തീറ്റ നൽകുന്ന തങ്ങളുടെ പശുക്കൾക്കും മറ്റ്‌ കർഷകരുടെ പശുക്കൾക്കും കാര്യമായ അസുഖമൊന്നും വരാറില്ലെന്ന കാര്യം ഫിലിപ്പ്‌ അഭിമാനപൂർവം അവകാശപ്പെടുന്നു. കാലിത്തീറ്റയുടെ വില മറ്റുള്ളവയേക്കാൾ കൂടാതിരിക്കാൻ ജോണും സജീവനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു.
ഫിലിപ്പിന്റെ കാലിത്തീറ്റ ഫാക്ടറി പോലെതന്നെ ബയോഡ്യറിഫാമും ഏറെ പുതുമകൾ നിറഞ്ഞതാണ്‌. പാശുക്കൾ മുഖ്യമായും ഹോൾസ്റ്റീൻ ഫ്രിഷ്യർ വർഗത്തിൽപ്പെട്ടതാണ്‌. എല്ലാ പശുക്കൾക്കും കിടക്കാൻ റബ്ബർ മെത്ത സംസ്ഥാനത്ത്‌ ആദ്യമായി ഏർപ്പെടുത്തിയത്‌ ഈ ഡയറിഫാമിലാണ്‌. തൊഴുറ്റൃതിന്റെ മോഡൽ കേരളത്തിലെ പ്രധാന ഡയറിഫാമുകളൊക്കെ സന്ദർശിച്ച്‌ അവയിലോ നല്ലവശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ ഇവർതന്നെ രൂപകൽപ്പൻ ചെയ്തതാണ്‌. കോൺക്രീറ്റ്‌ചെയ്ത നിലത്ത്‌ റബ്ബർമെത്തയിടുന്നതുകൊണ്ട്‌ കാലിൽ പൊട്ടുകൾ, വൃണങ്ങൾ, സന്ധിവീക്കം എന്നിവ തീരെ ബാധിക്കുന്നില്ലെന്നാണ്‌ ഫിലിപ്പിന്റെ അഭിപ്രായം. ഒരു മെത്തയ്ക്ക്‌ 1500 രൂപയോളം വിലവരും.
ഓരോ പശുവിനും കുടിക്കുവാനുള്ള വെള്ളം താനേ വെള്ളപാത്രത്തിൽ നിറയുവാനുള്ള സംവിധാനമുണ്ട്‌. പുറമേയുള്ള ഒരു ടാങ്കിൽ ഒരു ബൊൾകോക്ക്‌ വെച്ച്‌ വെള്ളത്തിന്റെ വിതാനം നിലനിറുത്തിക്കൊണ്ടാണ്‌ ഇത്‌ ചെയ്യുന്നത്‌. ശുദ്ധജലം അതേപടിയും കാലിത്തീറ്റ വെള്ളത്തിൽ കുതിർത്തുമാണ്‌ കൊടുക്കുന്നത്‌. ഇപ്പോൾ ഡയറിഫാമിൽ 60 പശുക്കളും ഏതാനും എരുമകളുമേ ഉള്ളു. ഇവയിൽനിന്ന്‌ ദിനംപ്രതി ശരാശരി 500 ലിറ്റർ പാൽ ലഭിക്കുന്നു. കറവയന്ത്രം ഉപയോഗിച്ചാണ്‌ പാൽ കറക്കുന്നത്‌. രാവിലെ നാലിനും വൈകുന്നേരം നാലിനുമാണ്‌ കറക്ക്‌ഉന്നത്‌. ഈ പാൽ ശീതീകരിച്ച്‌ അരലിറ്റർ പാക്കറ്റുകളിലാക്കിയിട്ടാണ്‌ വിൽപ്പന നടത്തുന്നത്‌. പാൽ കേടുവരാതിരിക്കാൻ ഒരു രാസ പദാർഥവും ചേർക്കുന്നില്ല. പശുക്കൾക്ക്‌ മിനറൽ മിക്സ്ചറുകളോ ടോണിക്കുകളോ കൊടുക്കുന്നില്ല. തമിഴ്‌വാട്ടിൽ ഏതാനും ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ മണിച്ചോളം (ജോവർ) കൃഷിചെയ്തിട്ട്‌ അവ മൂപ്പെത്തിയാൽ അരിഞ്ഞെടുത്ത്‌ വെയിലത്തിട്ട്‌ ഉണക്കിയശേഷം ഇവയറ്റ്ക്കൊണ്ടുവന്ന്‌ കൊടുക്കുന്നു. വൈക്കോൽ തീരെ കൊടുക്കുന്നില്ല.എട്ടും പത്തും പ്രസവിച്ച പശുക്കൾപോലും ഇവിടെ വളരെ ആരോഗ്യവതികളായിട്ടാണ്‌ കാണാൻ കഴിയുന്നത്‌. ഇന്ത്യൻ നേവിയിൽ 11 വർഷം ഇലക്ട്രിക്കൽ എയർക്രാഫ്റ്റ്‌ ആർട്ടിഫൈസർ ആയി ജോലിചെയ്ത പുല്ലൂരാംപാറ സ്വദേശിയായ ഫിലിപ്പ്‌ വിരമിച്ചതിന്‌ ശേഷം ഏകദേശം 15 വർഷം മുമ്പാണ്‌ പശുവളർത്തൽ ആരംഭിച്ചത്‌. കന്നുകാലി പരിചരണത്തിൽ ഫിലിപ്പിന്‌ ഭാര്യ സെലിനും കൂട്ടിനുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക്‌: Mob 9447135544
ഡോ.പി.കെ.മുഹ്‌സിൻ, താമരശ്ശേരി - മുൻ അഡിഷണൽ ഡയറക്ടർ (എ.എച്ച്‌)
കടപ്പാട്‌: മാതൃഭൂമി 27-11-05

Monday, November 21, 2005

വയനാട്ടിൽ 'അന്തക" വിത്തുകൾ വയലുകൾ കീഴടക്കുന്നു

വെള്ളമുണ്ട: നൂറ്റാണ്ടുകളോളം വയനാടിന്റെ നെല്ലറകൾ സമ്പന്നമാക്കിറ്റിിരുന്ന പരമ്പരഗത നെല്വിത്തും വിസ്മൃതിയിലാവുന്നു. ആനക്കോടൻ, അല്ലിയണ്ണാൻ, ചെറിയ ചിറ്റനി, ചെന്നെല്ല്‌, പൊന്നരയൻ തുടങ്ങിയ നൂറോളം ഇനം നെല്വിത്തുകളാണ്‌ വയലുകളിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്‌,. ഇവയ്ക്ക്‌പകരം ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത സങ്കരയിനം 'അന്തക്‌"വിത്തുകളാണ്‌ വയലുകൾ കീഴടക്കുന്നത്‌.
കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം ആതിര, കാഞ്ചന, ഭാരതി, ഉമ തുടങ്ങിയ നൂതന നെൽവിത്തുകളാണ്‌ ഇപ്പോൾ ശേഷിക്കുന്ന നെൽവയലുകളിൽ കൃഷിചെയ്യുന്നത്‌. വൻ വിളവ്‌ ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം കർഷകരും ഇത്‌ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ ആദ്യവർഷത്തെ വിളവെടുപ്പിനു ശേഷം ഇതിൽനിന്നു ആശേഖരിച്ച വിത്തുകളിൽ ഉൽപ്പാദനശേഷി ഗണ്യമായി കുറഞ്ഞത്‌ നിരാശയുണ്ടാകി. പഴയ നെൽവിത്തുകൾ കൈവിട്ട കർഷകർ ഏജൻസിയിൽ നിന്നോ കൃഷിഭവനിൽനിന്നോ വൻ വിലകൊടുത്ത്‌ വർഷാ വർഷം വിത്തുകൾ വാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ.പുതിയ വിത്തുകൾക്ജ്ക്‌ പരിചരണമാണ്‌ കൃഷിവകുപ്പ്‌ നിർദ്ദേശിക്കുന്നത്‌. മൂന്നു തവണ ദിവസങ്ങൾ ഇടവിട്ട്‌ രാസവളപ്രയോഗവും മരുന്നുതളിയും നിർബന്ധമാണ്‌. ഈ പരിചരണം കൊടുത്താലേ അഞ്ചുമുതൽ ഇരുപത്തഞ്ചോളം കണനാമ്പുകൾ വിടരൂ. പുതിയ വിത്തുകൾക്ക്‌ പഴയതിനെ അപേക്ഷിച്ച്‌ രോഗപ്രതിരോധശേഷി വളരെക്കുറക്വാണെന്ന്‌ കർഷകർ പറയുന്നു. ഹെക്ടർ കണക്കിനു സ്ഥലത്തെ നെൽകൃഷിയെയാണ്‌ ഇത്തവണ മുഞ്ഞരോഗം ആക്രമിച്ചത്‌.ഉയരം കുറഞ്ഞ്‌ കതിരുകൾ തിങ്ങി ഉൽപ്പാദനം ഇരട്ടിയാകുന്നു എന്നാതാണ്‌ പുതിയ വിത്തുകളുടെ പ്രത്യേകത. പഴയ നെൽവിത്തുകൾക്കും ഇതേ ഉൽപ്പാദനശേഷിയുണ്ടെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈയിലുള്ള ജീൻ ബാങ്കിനുവേണ്ടി കഴിഞ്ഞ വർഷം വാരാമ്പറ്റയിൽ നടത്തിയ ഗവേഷണം ഇത്‌ സൂചിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം ജീൻ ബാങ്കിൽ സൂക്ഷിച്ചിരുന്ന അതിപുരാതനമായ അൻപത്തിരണ്ടിനം വിത്തുകളാണ്‌ ഇവിടെ പരീക്ഷിച്ചത്‌. ഇവയുടെ രോഗപ്രതിരോധശേഷിയും പുതിയതിനെ താരതമ്യം ചെയ്യുമ്പോൾ ഉയർന്നതായി. കൊയ്ത്തിന്‌ മുമ്പേയുള്ള കൊഴിഞ്ഞുപോക്കും പതിരും പഴയവിത്തുകൾക്ക്‌ പുതിയതിനെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌.സുഗന്ധവിളനെല്ലുകളായ ഗന്ധകശാലയും ജീരകശാലയും വെളിയൻ, ചോമാല, തൊണ്ടി തുടങ്ങിയവയും നാമമാത്രമായി കർഷകിയരിൽ അവശേഷിക്കുന്നുണ്ട്‌. മുങ്കാലങ്ങളിൽ വയനാട്ടിൽ സമൃദ്ധമായി വിളഞ്ഞിരുന്ന ഗ്ന്ധകശാല മിക്ക കർഷകരും ഇപ്പോൾ കൃഷിയിറക്കുന്നില്ല. ജൈവവളങ്ങൾ കൂടുതൽ വേണ്ടിവരുമെന്നതാണ്‌ പലരും ഇതിൽനിന്ന്‌ പിന്തിരിയാൻ കാരണം. ഗന്ധകശാല, ജീരകശാല കൃസ്ധിയെ പ്രൊത്സാഹിപ്പിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സുഗന്ധവിള ഉത്‌പ്പാദക സമിതി രൂപവത്‌ക്കരിച്ചിട്ടുണ്ട്‌. വെറുതേ വിതറിയാലും മോശമില്ലാത്ത വിളവുതരുന്ന വെളിയൻ, ചോമാല വിത്തുകളൂം നാൽക്കുനാൾ വയലുകളിൽനിന്ന്‌ അപ്രത്യക്ഷമാവുന്നു. പുതിയനെല്ലുകൾ നാലുമാസത്തിൽക്കൂടുതൽ സൂക്ഷിച്ചുവെയ്ക്കാനും സാധ്യമല്ല എന്ന കാരണത്താൽ കൊയ്ത്ത്‌ കഴിഞ്ഞപാടേ നെല്ല്‌ വിപണിയിൽ വിറ്റഴിക്കാനാണ്‌ ഭൂരിഭാഗം കർഷകരും ശ്രമിക്കുന്നത്‌., പഴയ തനതു നെല്ലുകൾ വർഷങ്ങളോളം ധാന്യ സംഭരണിയിൽ സൂക്ഷിച്ചാലും യാതൊരു കേടും സംഭവിക്കില്ലെന്ന്‌ പഴമക്കാർ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 21-11-05

Thursday, November 10, 2005

ഇത്‌ കേരളത്തിലെ സതി

കർഷക ദമ്പതിമാർ ചിതയൊരുക്കി ജീവനൊടുക്കി

ചാലക്കുടി: പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന്‌ ഒഴിഞ്ഞ്‌ പോകാൻ പ്ലാന്റേഷൻ കോർപ്പറേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്‌ യുവ കർഷകനും ഭാര്യയും വീടുവളപ്പിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. നായരങ്ങാടി പൊയ്യാറ വാസുദേവന്റെ മകൻ ഗോപൻ (44) ഭാര്യ സിന്ധു (36) എന്നിവരാണ്‌ ചിതയിച്ചാടി മരിച്ചത്‌. തൃശ്ശൂർ കഴിബ്രം തീയേറ്റേഴ്‌സിലെ നാടക നടനായിരുന്നു മുമ്പ്‌ ഗോപൻ.

വെള്ളഞ്ചിറയിലുള്ള സിന്ധുവിന്റെ വീട്ടിലാണ്‌ സംഭവം. റിട്ട്‌. അധ്യാപകൻ തോപ്പിൽ കരുണാകരന്റെ മകളാണ്‌ സിന്ധു. ഗോപൻ വർഷങ്ങളായി സിന്ധുവിന്റെ വീട്ടിലാണ്‌ താമസം.ബുധനാഴ്ച പുലർച്ചെ ആറുമണിയോടെയാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌.സംഭവം നടക്കുമ്പോൾ ഇവരുടെ ഏകമകൻ കരുന്ദേവും (9) സിന്ധുവിന്റെ പ്രായമായ അമ്മ അല്ലിയും വീടിലുണ്ടായിരുന്നു.ചാലക്കുടി വ്യാസനികേതൻ സ്കൂളിലെ നാലാംക്ലാസ്‌ വിദ്യാർത്ഥിയായ കരുൺദേവ്‌ പഠിക്കുന്നതിന്‌ അഞ്ചരമണിയോടെ എഴുന്നേറ്റിരുന്നു. കുട്ടിക്ക്‌ ചായയുണ്ട്‌ആക്കി സിന്ധു നൽകി. ഉടൻ വരാമെന്ന്` പറഞ്ഞ്‌ പുറത്തേയ്ക്ക്‌ പോയി. ചായ കുടിച്ചപ്പോൾ കുട്ടിക്ക്‌ ഛർദ്ദിയുണ്ടായി. വിവരം അറിയിക്കുവാൻ കുട്ടി അമ്മെയെ അന്വേഷിച്ചപ്പോൾ കാണാനില്ലായിരുന്നു. തുടർന്നാണ്‌ വളപ്പിന്റെ മൂലയിൽ തീ ആളിക്കത്തുന്നത്‌ കുട്ടി കണ്ടത്‌. കുട്ടി അങ്ങോട്ടേയ്ക്ക്‌ ഓടിയെത്തി. തീ ആളിക്കത്തുന്നതിനിടയിൽനിന്ന്‌ കരച്ചിൽകേട്ട്‌ അയല്വാസികളും ഓടിയെത്തി. ആളിക്കത്തുന്ന തീക്കിടയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ ഓടിക്കൂടിയ നാട്ടുകാർ തീ വെള്ളമൊഴിച്ച്‌ കെടുത്തി. ഫയർഫോഴ്‌സ്‌ എത്ത്തിയാണ്‌ പൊള്ളലേറ്റ ഇരുവരെയും പുറത്തെടുത്തത്‌. സിന്ധു സംഭവസ്ഥലത്ത്‌ മരിച്ചു. ഗോപന്‌ അനക്കമുണ്ടായിരുന്നു. തൃശ്ശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ രാവിലെ 8.45 ന്‌ ഗോപനും മരിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലം വെറ്റിലപ്പാറയിൽ വാഴകൃഷിയ്ക്കായി ഗോപൻ പാടത്തിനെടുത്തിരുന്നു. കൃഷിയിറക്കുന്നതിന്‌ വായ്പയും എടുത്തു. വാഴ കുലച്ചിട്ടേയുള്ളു. കായ പാകമാകുന്നതിനുമുമ്പ്‌ സ്ഥലം ഒഴിഞ്ഞുകൊടുക്കുവാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നുവത്രേ. ഗോപൻ അസ്വസ്ഥനായിരുന്നുവെന്ന്‌ സുഹൃത്തുക്കൾ പറഞ്ഞു. കൃഷിയിറക്കുന്നതിനെടുത്തിരുന്ന വായ്പ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്ക്ക്‌ പ്രേരകമായതെന്നാണ്‌ പോലീസിന്‌ കിട്ടിയ വിവരം. അധ്വാനശീലനായ കർഷകനാണ്‌ ഗോപനെന്ന്‌ നാട്ടുകാർ പറഞ്ഞു. സിന്ധുവിന്‌ മൂന്ന്‌ സഹോദരിമാർ ഉണ്ട്‌ ഇവരൊക്കെ ഉദ്യോഗസ്ഥരാണ്‌. സിന്ധുവാണ്‌ തറവാട്ടിൽ താമസം. പറമ്പും കൃഷിയുമൊക്കെ നോക്കിനടത്തിയിരുന്നത്‌ ഗോപനാണ്‌.വീട്ടുവളപ്പിലെ ഉണങ്ങിയ ചില്ലകളും കമ്പുകളുമൊക്‌കെ അടുക്കിവെച്ചാണ്‌ ചിതയൊരുക്കിയിട്ടുള്ളത്‌. തൊട്ടടുത്തുനിന്ന്‌ മണ്ണെണ്ണകാനും കണ്ടെടുത്തു.

"ഇത്തരം വാർത്തൾ മറന്നുപോകാതിരിക്കുവാനൊരിടം"